അടുത്ത ബെല്ലിന് നാടകം ആരംഭിക്കും. അതിനു മുമ്പേ ഈ വേദിയിലേക്ക് കടനു വരുന്ന എല്ലാ വെളിച്ചവും അണച്ച് ഞങ്ങളോട് സഹകരിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
ഡയലോഗ് കേട്ടതും അടുക്കളയിലെ ലൈറ്റും ഓഫ് ചെയ്ത് കുട്ടപ്പന് ചേട്ടന് വീടിന്റെ മുറ്റത്തേക്കിറങ്ങി. അകത്തു ചോറും മോരുകറീം ബീഫ് ഉലര്‍ത്തിയതും കൂട്ടിക്കുഴച്ച് തട്ടിക്കോണ്ടിരുന്ന ഞങ്ങളെയാരെയും ആ ലൈറ്റ് ഓഫാക്കല് ബാധിച്ചതേയില്ല. വായിലേക്കുള്ള വഴി എതു പാതിരാത്രിയിലും കൃത്യമായറിയാവുന്നവരും നിത്യാഭ്യാസം വഴി കൂറ്റാക്കുറ്റിരുട്ടില്‍ പോലും ചോറുകലം കറിക്കലം എന്നിവയും ഞങ്ങളും തമ്മിലുള്ള അകലം, തവി ഇരിക്കുന്ന ദിശ എന്നിവയൊക്കെ മനസിലാക്കാനുള്ള കഴിവും സമ്പാദിച്ചു കഴിഞ്ഞിരുന്നതിനാല്‍ ബീഫ് ഉലര്‍ത്തിയ പാത്രം കാലിയാകുന്നതിനെ വെളിച്ചക്കുറവൊന്നും ബാധിച്ചതേയില്ല.
ഡാ കുഞ്ഞുമോനേ പൂയ്.. ഡാ ഔവ്വേ ആ അടുക്കളപ്പുറത്തെ ലൈറ്റ് ഒന്നു നിര്‍ത്തെടാ സ്റ്റേജിലേക്ക് വെളിച്ചം വരുന്നു.. കുട്ടപ്പന് ചേട്ടന് അയലത്തെ വീട്ടിലെ കുഞ്ഞുമോന് ചേട്ടനോട് വിളിച്ചു പറഞ്ഞു.
ദാ,, നിര്‍ത്തി.. കുട്ടപ്പാ.. ഞാനങ്ങോട്ടിറങ്ങുവാ .. കുഞ്ഞു മോന് ചേട്ടന്റെ മറുപടി...
അങ്ങിനെ വെളിച്ചങ്ങളെല്ലാം അണഞ്ഞു അടുത്ത ബെല്ലടിച്ചു.. നാടകം ആരംഭിച്ചു... ചോറുകലത്തീന്നുള്ള പിടി വിട്ട് ഞങ്ങളെല്ലാം കുട്ടപ്പന് ചേട്ടന്റെ വീട്ടു മുറ്റത്ത് പടഞ്ഞിരുന്നു..
കുരുവിക്കൂട്ടിലെ ആദ്യ പ്രൊഫഷണല്‍ നാടകട്രൂപ്പിന്റെ റിഹേഴ്സല്‍ ക്യാമ്പാണ് രംഗം. കോട്ടയം രംഗധാര അവതരിപ്പിക്കുന്ന മഹത്തായ ഒന്നാമത് നാടകം "വീടിന്റെ പൊന്‍ വിളക്ക്."അതിന്റെ പണിപ്പുരയിലാണ് ഞങ്ങളുള്ളത്. റിഹേഴ്സല്‍ ക്യാമ്പ് തുടങ്ങിയപ്പോള്‍ മുതല്‍ ഞങ്ങളുടെ വൈകുന്നേരങ്ങള്‍ നാടക പ്രവര്‍ത്തനത്തിനു സമര്‍പ്പിച്ചിരിക്കുകയാണ്. സെറ്റ് കെട്ടാന്‍ സഹായിക്കുക, ക്യാമ്പിലേക്കുള്ള ഭക്ഷണം തയ്യാറാക്കല്‍, അതു വെട്ടിവിഴുങ്ങല്‍ തുടങ്ങി നടന്മാര്ക്ക് ഡയലോഗ് പറഞ്ഞു കൊടുത്ത് സഹായിക്കുക വരെയുള്ള പരിപാടികളുമായി ഞങ്ങളുടെ രാത്രികള്‍ തിരക്കു പിടിച്ചതായി. വല്യ പ്രൊഫഷണല്‍ നാടക ട്രൂപ്പെന്നൊക്കെ പറയാമെങ്കിലും നാട്ടിലെ പ്രമുഖ താരങ്ങള്‍ തന്നെയാണ് പ്രധാനമായും അരങ്ങിലും അണിയറയിലുമുള്ളത്. നാട്ടിലെ പ്രമുഖ അഭിനേതാവും കട്ടയും സുന്ദരനും സുമുഖനും സര്‍വോപരി കുരുവിക്കൂടിന്റെ ആസ്ഥാന കള്ളുചെത്തുകാരനുമായ ബിനോയിയാണ് പ്രധാന നടനും സംഘാടകനും. എട്ടാം ക്ലാസില്‍ വെച്ച് സ്കൂള്‍ പഠനം നിര്‍ത്തി പിന്നെ പനമുകളില്‍ ഉപരിപഠനത്തിനു പോയെങ്കിലും താനൊരു കോളെജ് കുമാരനായി ബുള്ളറ്റില്‍ വിലസുന്നത് ബിനോയി സ്വപ്നം കണ്ടു നടന്നു. ബുള്ളറ്റ് ഒരെണ്ണം സ്വന്തമാക്കിയെങ്കിലും അതില്‍ കയറി കള്ളിമുണ്ടും മടക്കിക്കുത്തി അരയില്‍ ചെത്തുകത്തീം വെച്ച് ചെത്താന്‍ പോകാനല്ലാതെ മറ്റൊന്നിനും കഴിയാതെ ബിനോയിയിലെ കോളെജ് കുമാരന് നെടുവീര്‍പ്പിട്ടു. പാന്റും ഷര്‍ട്ടുമിട്ട് ഇംഗ്ലീഷില്‍ ചറപറാന്നു വാചകമടിച്ച് പെണ്പിള്ളേരുടെ മുമ്പില്‍ ഞെളിഞ്ഞു നടക്കാന്‍ കഴിയാത്തതില്‍ പനയ്ക്കു മുകളിലിരുന്ന് കണ്ണീര് വാര്‍ത്തു.
ടി വീ സീരിയലുകളൂം ആല്ബങ്ങളുമൊന്നും ഇന്നത്തേ പോലെ സജീവമല്ലാത്ത ആ കാലത്ത് അഭിനയമോഹം മൂത്ത് തലയ്ക്ക് പിടിച്ചവര്‍ക്കുള്ള ഏക ആശ്വാസമായിരുന്നു നാടകം. ബിനോയിയും ആ വഴിക്കു തന്നെ പോയി. നാടകപ്രാന്ത് മൂത്ത ചിലസുഹൃത്തുക്കളെയൊക്കെ ഒരുമിച്ചു കൂട്ടി അങ്ങിനെ ഉണ്ടാക്കിയെടുത്തതാണ് കുരുവിക്കൂട്ടെന്ന ഈ കൊച്ചു ഗ്രാമത്തില്‍ ആരംഭിച്ച കോട്ടയം ഭാഗ്യരേഖയെന്ന ഈ നാടക ട്രൂപ്പ്
റിഹേഴ്സല്‍ തുടരുകയാണ്. കഥയൊക്കെ അക്കാലത്തെ സ്ഥിരം ഫോര്‍മുല അനുസരിച്ചു തന്നെ. നശിച്ചു പണ്ടാരടങ്ങാറായ തറവാട്. നടുവ് സ്ഥിരമായി തൊണ്ണൂറൂ ഡിഗ്രീ ആങ്കിളില്‍ വളഞ്ഞ് പഴയ ലാംബി സ്കൂട്ടറ് പോലെ രണ്ടു ഡയലോഗ് പറയുന്നതിനിടയില്‍ നാലു പ്രാവശ്യം ചുമച്ച് കരിയും പുകയും പുറത്തു വരുന്ന ഇനം തറവാട് കാരണവര്‍ ഒന്ന് , അവിടെ എട്ടും പൊട്ടും തിരിയാത്ത എന്നാല്‍ മറ്റെല്ലാം തികഞ്ഞ തൊട്ടാല്‍ പൊട്ടുന്ന പരുവത്തിലുള്ള പതിന്നേഴുകാരി.. തറവാട്ടിലെ പറമ്പില്‍ പണിക്കുവന്നിരുന്ന അടിയാളന്റെ മകനുമായി ലവള്‍ക്കു മുടിഞ്ഞപ്രേമം. ഫുള്‍ടൈം അടിച്ചു വീലായി നടക്കുന്ന പെണ്ണിന്റെ ആങ്ങള വില്ലന്‍. അങ്ങിനെ നാടകം കൊഴുപ്പിക്കാന്‍ എല്ലാരും ഉണ്ട്..
അടിയാളന്റെ മോന് നായികയെ പ്രേമിക്കുന്ന ചുള്ളന്റെ റോളാണ് ബിനോയിക്ക്.. ബാംഗ്ളൂരില്‍ പോയി ഡോക്ടര്‍ പഠനം കഴിഞ്ഞു വരുന്ന നായകന് സുധീഷ്..
ചിരകാലഭിലാഷമായ പാന്റ്, ഷര്‍ട്ട്, ഷൂസ് തുടങ്ങിയവ് കൂടാതെ വെള്ളക്കോട്ടും സ്റ്റെതസ്ക്കോപ്പും സ്വന്തമായുള്ള ഡോക്ടര്‍.. ബിനോയി അതീവ സന്തോഷത്തിലാണ്...നാടക റിഹേഴ്സലിനായി വൈകിട്ട് വീട്ടില്‍ നിന്നും വരുന്നതു തന്നെ പകുതി ഡൊക്ടറായിട്ടാണ്‍. .. ഇനി ചെത്തുകത്തിക്കു പകരം സ്റ്റെതസ്കോപ്പുകൊണ്ട് പനയില്‍ കയറുമോ എന്ന സംശയത്തിലായി ഞങ്ങള്‍
റിഹേഴ്സലിന്റെ ഒരു രംഗം.
തന്റെ ക്ലിനിക്കിലേക്കു വരുന്ന സ്ഥലം എസ് ഐയെ ഡോക്ടര്‍ സ്വീകരിക്കുന്നതാണ് രംഗം..
അകത്തേക്ക് കടന്നു വരുന്ന എസ് ഐയെ നോക്കി ഡോക്ടര്‍ ഹലോ ഹൌ ഡു യു ഡു എന്നു ചോദിക്കുന്നു..കൈ കൊടുക്കുന്നു
എസ് ഐ യുടെ വരവും കൈ കൊടുക്കലും എല്ലാം സ്റ്റൈല്‍ ആയി നടന്നു.. പക്ഷെ ആ ഹൌ ഡു യു ഡു മാത്രമങ്ങ് ശരിയാകുന്നില്ല.. എത്ര പറഞ്ഞിട്ടും ഒ ഹലോ "അവിടെയിടൂ" എന്നേ അങ്ങു വരുന്നുള്ളൂ..
"അവിടെയിടൂ"വിന്റെ പ്രശ്നത്തില്‍ തട്ടി റിഹേഴ്സല്‍ കുറച്ചുനേരം മുടങ്ങി.. പിന്നെ സംവിധായകനും നാടകകൃത്തും തലപുകഞ്ഞാലോചിച്ച് ഹൌ ഡു യു ഡു വിനെ "ഹൌ അര് യു" ആക്കി പ്രശ്നം പരിഹരിച്ചു...സ്കൂളില്‍ പഠിച്ചപ്പോള്‍ എത് ചോദ്യം ചോദിച്ചാലും "അറിയൂല്ല" എന്നു പറഞ്ഞു ശീലിച്ചതുകൊണ്ടാണോ എന്തോ "ഹൌ ആര് യു" ബിനോയിക്ക് അത്ര പ്രശ്നമായി തോന്നിയിയില്ല.
അങ്ങിനെ നാടക റിഹേഴ്സല്‍ കൊഴുത്തു.. ദിവസവും ചിക്കനും പോത്തും പോര്‍ക്കുമൊക്കെയടിച്ച് ഞങ്ങളും .. കാര്ന്നോരായി അഭിനയിക്കുന്ന മുണ്ടാങ്കലെ ജോസുചേട്ടന് വില്ലന്‍ സജിമോനെ തല്ലുന്ന സീനില്‍ അടി കൃത്യം കരണത്തു തന്നെ കൊണ്ടത് ക്രമസമാധാന പ്രശ്നമായി രണ്ടു ദിവസം നാടകം മുടങ്ങിയതൊഴിച്ചാല്‍ കാര്യങ്ങളെല്ലാം ഉഷാറായി നടന്നു വന്നു... മധുരപ്പതിനേഴുകാരിയായി അഭിനയിക്കുന്ന മുപ്പത്തഞ്ച് വയസ്സുള്ള തൊടുപുഴ നളിനി എന്ന നാടകനടി നാട്ടിലെ ഐശ്വര്യ റായിയായി തിളങ്ങി.. റിഹേഴ്സല്‍ കാണാന്‍ വരുമ്പോള്‍ പരിപ്പുവടയും പഴംപൊരിയും നളിനിക്കു കൊടുക്കാന്‍ നാട്ടിലെ നാടകാസ്വാദകര്‍ മല്‍സരിച്ചു..
അങ്ങിനെ നാടകം സ്റ്റേജില്‍ ആദ്യമായവതരിപ്പിക്കുന്ന ദിവസം അടുത്തു വന്നു.. പൈക സെന്റ് മേരീസ് സ്കൂളിന്റെ ഓഡിറ്റോറിയത്തിലാണ് ആദ്യാവതരണം.. തലേന്നു തന്നെ ഞങ്ങള്‍ ഓഡിറ്റോറിയം കൈയ്യടക്കി. സെറ്റ്കെട്ടല്‍.. കസേര നിരത്തല്‍ ടിക്കറ്റ് കൌണ്ടര്‍ നിര്‍മ്മാണം അങ്ങിനെ ആകെ തിരക്ക്.
പിറ്റേന്ന് വൈകിട്ട് 7.30 നു തന്നെ നാടകം ഉല്‍ഘാടന പരിപാടി ആരംഭിച്ചു. ചെറിയൊരു ചടങ്ങ് അതിനുശേഷം നാടകം..
അടുത്ത ബെല്ലിനു നാടകം ആരംഭിക്കും .. അതിനു മുമ്പായി സ്റ്റേജിലേക്ക് കടന്നു വരുന്ന വെളിച്ചങ്ങളെല്ലാം ഓഫ് ചെയ്ത് ഞങ്ങളോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അനൌണ്സ്മെന്റ് നടത്താന്‍ ചുമതലയുള്ള ജോസേട്ടന് പഠിച്ചതു പോലെ തന്നെ പറഞ്ഞു..
പക്ഷേ ഇത് സ്വന്തം പരിപാടിയാണെന്നും .. ഓഡിറ്റോറിയത്തിനകത്തെ ലൈറ്റ് സ്വയം ഓഫ് ചെയ്താല്‍ മതിയെന്നും ജോസേട്ടന് ഓര്‍ത്തില്ല..
നീയൊക്കെ ലൈറ്റ് കത്തിച്ചിട്ടേച്ചും ഞങ്ങളോട് ഓഫ് ചെയ്യാന്‍ പറയുന്നോടാ.. സദസ്സില്‍ നിന്നും ആദ്യപ്രതികരണം.. ജോസേട്ടന് ഒന്നു ചമ്മി..
ഡയലോഗ് കേട്ടതും അടുക്കളയിലെ ലൈറ്റും ഓഫ് ചെയ്ത് കുട്ടപ്പന് ചേട്ടന് വീടിന്റെ മുറ്റത്തേക്കിറങ്ങി. അകത്തു ചോറും മോരുകറീം ബീഫ് ഉലര്‍ത്തിയതും കൂട്ടിക്കുഴച്ച് തട്ടിക്കോണ്ടിരുന്ന ഞങ്ങളെയാരെയും ആ ലൈറ്റ് ഓഫാക്കല് ബാധിച്ചതേയില്ല. വായിലേക്കുള്ള വഴി എതു പാതിരാത്രിയിലും കൃത്യമായറിയാവുന്നവരും നിത്യാഭ്യാസം വഴി കൂറ്റാക്കുറ്റിരുട്ടില്‍ പോലും ചോറുകലം കറിക്കലം എന്നിവയും ഞങ്ങളും തമ്മിലുള്ള അകലം, തവി ഇരിക്കുന്ന ദിശ എന്നിവയൊക്കെ മനസിലാക്കാനുള്ള കഴിവും സമ്പാദിച്ചു കഴിഞ്ഞിരുന്നതിനാല്‍ ബീഫ് ഉലര്‍ത്തിയ പാത്രം കാലിയാകുന്നതിനെ വെളിച്ചക്കുറവൊന്നും ബാധിച്ചതേയില്ല.
ഡാ കുഞ്ഞുമോനേ പൂയ്.. ഡാ ഔവ്വേ ആ അടുക്കളപ്പുറത്തെ ലൈറ്റ് ഒന്നു നിര്‍ത്തെടാ സ്റ്റേജിലേക്ക് വെളിച്ചം വരുന്നു.. കുട്ടപ്പന് ചേട്ടന് അയലത്തെ വീട്ടിലെ കുഞ്ഞുമോന് ചേട്ടനോട് വിളിച്ചു പറഞ്ഞു.
ദാ,, നിര്‍ത്തി.. കുട്ടപ്പാ.. ഞാനങ്ങോട്ടിറങ്ങുവാ .. കുഞ്ഞു മോന് ചേട്ടന്റെ മറുപടി...
അങ്ങിനെ വെളിച്ചങ്ങളെല്ലാം അണഞ്ഞു അടുത്ത ബെല്ലടിച്ചു.. നാടകം ആരംഭിച്ചു... ചോറുകലത്തീന്നുള്ള പിടി വിട്ട് ഞങ്ങളെല്ലാം കുട്ടപ്പന് ചേട്ടന്റെ വീട്ടു മുറ്റത്ത് പടഞ്ഞിരുന്നു..
കുരുവിക്കൂട്ടിലെ ആദ്യ പ്രൊഫഷണല്‍ നാടകട്രൂപ്പിന്റെ റിഹേഴ്സല്‍ ക്യാമ്പാണ് രംഗം. കോട്ടയം രംഗധാര അവതരിപ്പിക്കുന്ന മഹത്തായ ഒന്നാമത് നാടകം "വീടിന്റെ പൊന്‍ വിളക്ക്."അതിന്റെ പണിപ്പുരയിലാണ് ഞങ്ങളുള്ളത്. റിഹേഴ്സല്‍ ക്യാമ്പ് തുടങ്ങിയപ്പോള്‍ മുതല്‍ ഞങ്ങളുടെ വൈകുന്നേരങ്ങള്‍ നാടക പ്രവര്‍ത്തനത്തിനു സമര്‍പ്പിച്ചിരിക്കുകയാണ്. സെറ്റ് കെട്ടാന്‍ സഹായിക്കുക, ക്യാമ്പിലേക്കുള്ള ഭക്ഷണം തയ്യാറാക്കല്‍, അതു വെട്ടിവിഴുങ്ങല്‍ തുടങ്ങി നടന്മാര്ക്ക് ഡയലോഗ് പറഞ്ഞു കൊടുത്ത് സഹായിക്കുക വരെയുള്ള പരിപാടികളുമായി ഞങ്ങളുടെ രാത്രികള്‍ തിരക്കു പിടിച്ചതായി. വല്യ പ്രൊഫഷണല്‍ നാടക ട്രൂപ്പെന്നൊക്കെ പറയാമെങ്കിലും നാട്ടിലെ പ്രമുഖ താരങ്ങള്‍ തന്നെയാണ് പ്രധാനമായും അരങ്ങിലും അണിയറയിലുമുള്ളത്. നാട്ടിലെ പ്രമുഖ അഭിനേതാവും കട്ടയും സുന്ദരനും സുമുഖനും സര്‍വോപരി കുരുവിക്കൂടിന്റെ ആസ്ഥാന കള്ളുചെത്തുകാരനുമായ ബിനോയിയാണ് പ്രധാന നടനും സംഘാടകനും. എട്ടാം ക്ലാസില്‍ വെച്ച് സ്കൂള്‍ പഠനം നിര്‍ത്തി പിന്നെ പനമുകളില്‍ ഉപരിപഠനത്തിനു പോയെങ്കിലും താനൊരു കോളെജ് കുമാരനായി ബുള്ളറ്റില്‍ വിലസുന്നത് ബിനോയി സ്വപ്നം കണ്ടു നടന്നു. ബുള്ളറ്റ് ഒരെണ്ണം സ്വന്തമാക്കിയെങ്കിലും അതില്‍ കയറി കള്ളിമുണ്ടും മടക്കിക്കുത്തി അരയില്‍ ചെത്തുകത്തീം വെച്ച് ചെത്താന്‍ പോകാനല്ലാതെ മറ്റൊന്നിനും കഴിയാതെ ബിനോയിയിലെ കോളെജ് കുമാരന് നെടുവീര്‍പ്പിട്ടു. പാന്റും ഷര്‍ട്ടുമിട്ട് ഇംഗ്ലീഷില്‍ ചറപറാന്നു വാചകമടിച്ച് പെണ്പിള്ളേരുടെ മുമ്പില്‍ ഞെളിഞ്ഞു നടക്കാന്‍ കഴിയാത്തതില്‍ പനയ്ക്കു മുകളിലിരുന്ന് കണ്ണീര് വാര്‍ത്തു.
ടി വീ സീരിയലുകളൂം ആല്ബങ്ങളുമൊന്നും ഇന്നത്തേ പോലെ സജീവമല്ലാത്ത ആ കാലത്ത് അഭിനയമോഹം മൂത്ത് തലയ്ക്ക് പിടിച്ചവര്‍ക്കുള്ള ഏക ആശ്വാസമായിരുന്നു നാടകം. ബിനോയിയും ആ വഴിക്കു തന്നെ പോയി. നാടകപ്രാന്ത് മൂത്ത ചിലസുഹൃത്തുക്കളെയൊക്കെ ഒരുമിച്ചു കൂട്ടി അങ്ങിനെ ഉണ്ടാക്കിയെടുത്തതാണ് കുരുവിക്കൂട്ടെന്ന ഈ കൊച്ചു ഗ്രാമത്തില്‍ ആരംഭിച്ച കോട്ടയം ഭാഗ്യരേഖയെന്ന ഈ നാടക ട്രൂപ്പ്
റിഹേഴ്സല്‍ തുടരുകയാണ്. കഥയൊക്കെ അക്കാലത്തെ സ്ഥിരം ഫോര്‍മുല അനുസരിച്ചു തന്നെ. നശിച്ചു പണ്ടാരടങ്ങാറായ തറവാട്. നടുവ് സ്ഥിരമായി തൊണ്ണൂറൂ ഡിഗ്രീ ആങ്കിളില്‍ വളഞ്ഞ് പഴയ ലാംബി സ്കൂട്ടറ് പോലെ രണ്ടു ഡയലോഗ് പറയുന്നതിനിടയില്‍ നാലു പ്രാവശ്യം ചുമച്ച് കരിയും പുകയും പുറത്തു വരുന്ന ഇനം തറവാട് കാരണവര്‍ ഒന്ന് , അവിടെ എട്ടും പൊട്ടും തിരിയാത്ത എന്നാല്‍ മറ്റെല്ലാം തികഞ്ഞ തൊട്ടാല്‍ പൊട്ടുന്ന പരുവത്തിലുള്ള പതിന്നേഴുകാരി.. തറവാട്ടിലെ പറമ്പില്‍ പണിക്കുവന്നിരുന്ന അടിയാളന്റെ മകനുമായി ലവള്‍ക്കു മുടിഞ്ഞപ്രേമം. ഫുള്‍ടൈം അടിച്ചു വീലായി നടക്കുന്ന പെണ്ണിന്റെ ആങ്ങള വില്ലന്‍. അങ്ങിനെ നാടകം കൊഴുപ്പിക്കാന്‍ എല്ലാരും ഉണ്ട്..
അടിയാളന്റെ മോന് നായികയെ പ്രേമിക്കുന്ന ചുള്ളന്റെ റോളാണ് ബിനോയിക്ക്.. ബാംഗ്ളൂരില്‍ പോയി ഡോക്ടര്‍ പഠനം കഴിഞ്ഞു വരുന്ന നായകന് സുധീഷ്..
ചിരകാലഭിലാഷമായ പാന്റ്, ഷര്‍ട്ട്, ഷൂസ് തുടങ്ങിയവ് കൂടാതെ വെള്ളക്കോട്ടും സ്റ്റെതസ്ക്കോപ്പും സ്വന്തമായുള്ള ഡോക്ടര്‍.. ബിനോയി അതീവ സന്തോഷത്തിലാണ്...നാടക റിഹേഴ്സലിനായി വൈകിട്ട് വീട്ടില്‍ നിന്നും വരുന്നതു തന്നെ പകുതി ഡൊക്ടറായിട്ടാണ്‍. .. ഇനി ചെത്തുകത്തിക്കു പകരം സ്റ്റെതസ്കോപ്പുകൊണ്ട് പനയില്‍ കയറുമോ എന്ന സംശയത്തിലായി ഞങ്ങള്‍
റിഹേഴ്സലിന്റെ ഒരു രംഗം.
തന്റെ ക്ലിനിക്കിലേക്കു വരുന്ന സ്ഥലം എസ് ഐയെ ഡോക്ടര്‍ സ്വീകരിക്കുന്നതാണ് രംഗം..
അകത്തേക്ക് കടന്നു വരുന്ന എസ് ഐയെ നോക്കി ഡോക്ടര്‍ ഹലോ ഹൌ ഡു യു ഡു എന്നു ചോദിക്കുന്നു..കൈ കൊടുക്കുന്നു
എസ് ഐ യുടെ വരവും കൈ കൊടുക്കലും എല്ലാം സ്റ്റൈല്‍ ആയി നടന്നു.. പക്ഷെ ആ ഹൌ ഡു യു ഡു മാത്രമങ്ങ് ശരിയാകുന്നില്ല.. എത്ര പറഞ്ഞിട്ടും ഒ ഹലോ "അവിടെയിടൂ" എന്നേ അങ്ങു വരുന്നുള്ളൂ..
"അവിടെയിടൂ"വിന്റെ പ്രശ്നത്തില്‍ തട്ടി റിഹേഴ്സല്‍ കുറച്ചുനേരം മുടങ്ങി.. പിന്നെ സംവിധായകനും നാടകകൃത്തും തലപുകഞ്ഞാലോചിച്ച് ഹൌ ഡു യു ഡു വിനെ "ഹൌ അര് യു" ആക്കി പ്രശ്നം പരിഹരിച്ചു...സ്കൂളില്‍ പഠിച്ചപ്പോള്‍ എത് ചോദ്യം ചോദിച്ചാലും "അറിയൂല്ല" എന്നു പറഞ്ഞു ശീലിച്ചതുകൊണ്ടാണോ എന്തോ "ഹൌ ആര് യു" ബിനോയിക്ക് അത്ര പ്രശ്നമായി തോന്നിയിയില്ല.
അങ്ങിനെ നാടക റിഹേഴ്സല്‍ കൊഴുത്തു.. ദിവസവും ചിക്കനും പോത്തും പോര്‍ക്കുമൊക്കെയടിച്ച് ഞങ്ങളും .. കാര്ന്നോരായി അഭിനയിക്കുന്ന മുണ്ടാങ്കലെ ജോസുചേട്ടന് വില്ലന്‍ സജിമോനെ തല്ലുന്ന സീനില്‍ അടി കൃത്യം കരണത്തു തന്നെ കൊണ്ടത് ക്രമസമാധാന പ്രശ്നമായി രണ്ടു ദിവസം നാടകം മുടങ്ങിയതൊഴിച്ചാല്‍ കാര്യങ്ങളെല്ലാം ഉഷാറായി നടന്നു വന്നു... മധുരപ്പതിനേഴുകാരിയായി അഭിനയിക്കുന്ന മുപ്പത്തഞ്ച് വയസ്സുള്ള തൊടുപുഴ നളിനി എന്ന നാടകനടി നാട്ടിലെ ഐശ്വര്യ റായിയായി തിളങ്ങി.. റിഹേഴ്സല്‍ കാണാന്‍ വരുമ്പോള്‍ പരിപ്പുവടയും പഴംപൊരിയും നളിനിക്കു കൊടുക്കാന്‍ നാട്ടിലെ നാടകാസ്വാദകര്‍ മല്‍സരിച്ചു..
അങ്ങിനെ നാടകം സ്റ്റേജില്‍ ആദ്യമായവതരിപ്പിക്കുന്ന ദിവസം അടുത്തു വന്നു.. പൈക സെന്റ് മേരീസ് സ്കൂളിന്റെ ഓഡിറ്റോറിയത്തിലാണ് ആദ്യാവതരണം.. തലേന്നു തന്നെ ഞങ്ങള്‍ ഓഡിറ്റോറിയം കൈയ്യടക്കി. സെറ്റ്കെട്ടല്‍.. കസേര നിരത്തല്‍ ടിക്കറ്റ് കൌണ്ടര്‍ നിര്‍മ്മാണം അങ്ങിനെ ആകെ തിരക്ക്.
പിറ്റേന്ന് വൈകിട്ട് 7.30 നു തന്നെ നാടകം ഉല്‍ഘാടന പരിപാടി ആരംഭിച്ചു. ചെറിയൊരു ചടങ്ങ് അതിനുശേഷം നാടകം..
അടുത്ത ബെല്ലിനു നാടകം ആരംഭിക്കും .. അതിനു മുമ്പായി സ്റ്റേജിലേക്ക് കടന്നു വരുന്ന വെളിച്ചങ്ങളെല്ലാം ഓഫ് ചെയ്ത് ഞങ്ങളോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അനൌണ്സ്മെന്റ് നടത്താന്‍ ചുമതലയുള്ള ജോസേട്ടന് പഠിച്ചതു പോലെ തന്നെ പറഞ്ഞു..
പക്ഷേ ഇത് സ്വന്തം പരിപാടിയാണെന്നും .. ഓഡിറ്റോറിയത്തിനകത്തെ ലൈറ്റ് സ്വയം ഓഫ് ചെയ്താല്‍ മതിയെന്നും ജോസേട്ടന് ഓര്‍ത്തില്ല..
നീയൊക്കെ ലൈറ്റ് കത്തിച്ചിട്ടേച്ചും ഞങ്ങളോട് ഓഫ് ചെയ്യാന്‍ പറയുന്നോടാ.. സദസ്സില്‍ നിന്നും ആദ്യപ്രതികരണം.. ജോസേട്ടന് ഒന്നു ചമ്മി..
ഒരു ബീഡി കത്തിച്ചിട്ടുണ്ട് അതേന്നുള്ള വെളിച്ചം പ്രശ്നമാകുമോ ചേട്ടാ .. വേറൊരുത്തന്..
അല്ലെങ്കിലും നാട്ടിലെ കുറച്ചവന്മാര്‍ക്ക് ലേശം അസൂയയില്ലാതില്ല... നാടകം ഒന്നു കഴിയട്ടെ.. അവന്റെയൊക്കെ ബീഡി ഞാന്‍ കത്തിച്ചു കൊടുക്കുന്നുണ്ട്.. ബിനോയി ദേഷ്യം കടിച്ചമര്‍ത്തി...
അവതരണ ഗാനത്തോടെ നാടകം ആരംഭിച്ചു..
അദ്യ രംഗങ്ങള്‍ നന്നായി..കാണികളൊക്കെ ശ്രദ്ധയോടെ നാടകം കാണുന്നുണ്ട്.. അങ്ങിനെ പുരോഗമിച്ചു വരികയാണ്.. ഡോക്ടര്‍ പഠനം കഴിഞ്ഞു തിരിച്ചു വരുന്ന സുധീഷ് എന്ന ബിനോയി തറവാട്ടിലെ കാരണവരെ കാണുവാന്‍ വരുന്ന രംഗമാണ് അടുത്തത്..
പുലര്‍കാലം.. രാവിലെ അമ്പലത്തില്‍ പോയിട്ടു വരുന്ന നായിക.. അച്ഛനുമായി സംസാരിച്ചു നില്ക്കുമ്പോള് ഡോക്ടര്‍ കടന്നു വരുന്നു. നായികയുടെ മുഖം നാണം കൊണ്ടു തുടുക്കുന്നു..
ആഹ്.. സുഭദ്രയോ..ഇന്നു തയ്യലു പഠിക്കാന്‍ പോയില്ലേ.. ഡോക്ടറുടെ ചോദ്യത്തിനു.. ഇല്ല എന്നു പറഞ്ഞ് അവള് അച്ഛനു പുറകിലേക്കു മാറി നില്ക്കുന്നു..
ആ മോനെ നീ ഡോക്കിട്ടര്‍ പഠിത്തം കഴിഞ്ഞെത്തിയോ.. എന്നു കാരണവര്‍..
മോളേ സുധീഷിന് ചായകൊടുക്ക്.. എന്നു അടുത്ത ഡയലോഗ് .. ചായയെടുക്കാനായി അകത്തേക്കു പോയ സുഭദ്രയെന്ന തൊടുപുഴ നളിനി അണിയറയിലെത്തിയപ്പോഴാണ് പ്രശ്നമായത്.. സ്റ്റേജില്‍ ചായ കൊണ്ടു കൊടുക്കേണ്ട കപ്പ് അവിടെയെവിടെയും കാണുന്നില്ല.. ആകെ വെപ്രാളമായി..രണ്ട് ഡയലോഗ് പറഞ്ഞു തീരുമ്പോഴേക്കും ചായയുമായി സ്റ്റേജില്‍ എത്തണം. അച്ഛാ ചായപ്പൊടി തീര്‍ന്നുപോയി എന്ന് ഡയലോഗ് പറഞ്ഞാലോ എന്നു വരെ ആലോചിച്ചു.. ഒടുവില്‍ സ്കൂളില്‍ പിള്ളേര് വെള്ളം കുടിക്കാന്‍ വെച്ചിരുന്ന വക്കു ചളുങ്ങിയ അലൂമിനിയം ഗ്ലാസ് ആരോ എടുത്തു കൊണ്ടു വന്നു പ്രശ്നം പരിഹരിച്ചു.. ഗ്ലാസില്‍ ചായയൊന്നും വേണമെന്നില്ലല്ലോ.. ഒക്കെ അഭിനയമല്ലേ..
ചായ ഗ്ലാസുമായി നളിനി സ്റ്റേജിലേക്ക് വന്നു.. കപ്പും സോസറും പ്രതീക്ഷിച്ചു നിന്ന ബിനോയി വക്കു ചളുങ്ങിയ പൊട്ടഗ്ലാസ് കണ്ട് അന്തം വിട്ടു സ്റ്റേജിനു സൈഡില്‍ കര്‍ട്ടനു പുറകില്‍ നില്ക്കുന്ന സംവിധായകനെ നോക്കി.. ഗ്ലാസ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാന്‍ ആംഗ്യരൂപത്തില്‍ സന്ദേശം പോയി. ഗ്ലാസിന്റെ കാര്യത്തില്‍ ആകെയുണ്ടായ പരിഭ്രമത്തില്‍ നിന്നാണോ എന്തോ.. നളിനി ബിനോയിയുടെ കൈയ്യിലേക്കു കൊടുത്ത ഗ്ലാസ് പിടിവിട്ട് ദോ കിടക്കുന്നു സ്റ്റേജിന്റെ ഒത്ത നടുക്ക്.. ചായ പോയിട്ട് ചായപ്പൊടി പോലും ഇല്ലാത്ത വക്കുചളുങ്ങിയ ഗ്ലാസ് വല്ലാത്തൊരു ശബ്ദത്തോടെ താഴെ വീണുരുണ്ട് ഒരു മൂലയില്‍ വിശ്രമിച്ചു.. കാണികളുടെ തൊണ്ടയ്ക്ക് ആ സമയത്ത് വിശ്രമം നഷ്ടപ്പെട്ടു... കയ്യില്‍ വന്ന സിമ്പിള്‍ ക്യാച്ച് മിസ്സാക്കിയ വീരേന്ദര്‍ സേവാഗിനെപ്പോലെ ബിനോയി ഒരു വളിച്ച ചിരി ചിരിച്ചു. എന്നിട്ട് താഴെ വീണ ഗ്ലാസ് എടുത്ത് സ്റ്റേജിലെ ടീപ്പൊയില്‍ വെച്ച് അടുത്ത ഡയലോഗിലേക്കു കടന്നു..
ആ രംഗം കഴിഞ്ഞു..
അടുത്ത രംഗം സ്റ്റേജ് സെറ്റിംഗ്സ് മാറുകയാണ് ഇതു വരെ കാരണവരുടെ വീടായിരുന്ന സ്റ്റേജ് അടുത്ത രംഗത്തില്‍ ഡോക്ടറുടെ ക്ലിനിക്കായി രൂപം മാറും. സ്റ്റേജിലെ വിളക്കുകള്‍ അണഞ്ഞു തെളിഞ്ഞു.. ഡോകടര്‍ സുധീഷ് തന്റെ ഇരിപ്പിടത്തിലിരുന്ന് എന്തോ വായിക്കുകയാണ്.. മുമ്പിലെ മേശയില്‍ സ്റ്റെതസ്കോപ്പ്, തുടങ്ങിയ ആയുധങ്ങള്‍ നിരത്തിവെച്ചിരിക്കുന്നു..
ഡാ.. ആരാടാ ഈ വക്കുപൊട്ടിയ ചായഗ്ലാസ് ഈ ആശുപത്രീല് കൊണ്ടുവന്നു വെച്ചത്..
സദസ്സിന്റെ പുറകില്‍ നിന്നൊരു സഹൃദയന് വിളിച്ചു ചോദിച്ചു.. എല്ലാവരും സ്റ്റേജിലേക്കു നോക്കി.. ശരിയാണ്.. സുഭദ്ര സുധീഷിനു കൊടുത്ത് നിലത്തുരുണ്ട ചായ ഗ്ലാസ് അതാ അതേ ടീപ്പോയില്‍ സ്റ്റേജിന്റെ നടുക്ക് വിശ്രമിക്കുന്നു.. രംഗ സംവിധാനം ഒരുക്കിയവന്‍ രംഗം മാറി പുതിയത് വന്നപ്പോള്‍ ടീപ്പോയിയും ഗ്ലാസും എടുത്തുമാറ്റാന്‍ മറന്നുപോയി..
വീണ്ടും നീണ്ട കൂവല്‍.. ആരു കൂടോത്രം ചെയ്തു വെച്ച ഗ്ലാസാണോ ആവോ..
നാടകത്തില്‍ സാജുവിനും ഒരു ചെറിയ റോളുണ്ട്.. അസുഖം വര്‍ദ്ധിച്ച കാര്‍ന്നോരെ ആശുപത്രീല് കൊണ്ടു പോകുന്ന കാറിന്റെ ഡ്രൈവറായിട്ട്. കാറു വന്നു നില്ക്കുന്ന ശബ്ദം മൈക്കിലൂടെ കേട്ടാലുടന്‍ ഡ്രൈവറായി സ്റ്റേജില്‍ കയറി "സാറേ കാറു വന്നിട്ടുണ്ട് "എന്നു പറയുക. കാരണവരെ തോളില്‍ താങ്ങി കൊണ്ടുപോകുക.. അത്രയേ ഉള്ളൂ.. നാടകം അവസാന ഭാഗത്തോടടുക്കുമ്പോഴാണ് സീന്‍ . സാജു മേക്കപ്പൊക്കെയിട്ട് സ്റ്റേജിന്റെ സൈഡില്‍ നാടകം തുടങ്ങിയപ്പോഴേ തയ്യാറായിരിക്കുകയാണ്..
നാടകം അവസാനത്തോടടുക്കുകയാണ് അസുഖ ബാധിതനായ കാരണവരെ ആശുപത്രിയില്‍ കോണ്ടുപോകാന്‍ മകള്‍ വണ്ടിക്കായി കരഞ്ഞു കൊണ്ട് കാത്തിരിക്കുന്നു.. സ്റ്റേജിലെ ചാരുകസേരയില്‍ കാരണവര്‍ ചുമച്ചും നെഞ്ചു തിരുമ്മിയുമൊക്കെ അഭിനയിച്ചു തകര്‍ക്കുന്നു.. പുറത്ത് കാറു വന്നു നിന്ന ശബ്ദം മൈക്കിലൂടെ ഒഴുകി വന്നു..
മോളെ.. വണ്ടി വന്നുവെന്നു തോന്നുന്നു.. കാരണവര്‍ ഡയലോഗ് പറഞ്ഞു കഴിഞ്ഞു..
ഇനി സാജുവിന്റെ ഊഴമാണ്.. കാര്‍ ഡ്രൈവറെ കാണുന്നില്ല.. സാജു വന്നിട്ടു വേണം അടുത്ത ഡയലോഗ് പറയാന്‍.. കാരണവരും മകളും കുറച്ചു സമയം കാത്തിരുന്നു.. മകള്‍ റിഹേഴ്സലില്‍ ചെയ്തതിലും രണ്ടുമൂന്നു പ്രാവശ്യം പ്രാവശ്യം കൂട്ടി ഏങ്ങലടിച്ചു കരഞ്ഞു നോക്കി.. എവിടെ സാജുവിന്റെ പൊടിപോലുമില്ല .. അത്രനേരം സ്റ്റേജിന്റെ സൈഡിലിരുന്ന സാജു ഇതെവിടെപ്പോയി.. ഞങ്ങള്‍ നാലുചുറ്റും നോക്കി... അവനെ അവിടെങ്ങും കാണുന്നേയില്ല..
സ്റ്റേജില്‍ എന്തോ പന്തികേട് കാണികള്‍ക്ക് മണത്തുതുടങ്ങി..
മോളെ... തന്തപ്പടിയെ പൊക്കിയെടുത്ത് ആശുപത്രീലാക്ക് അല്ലേല്‍ ആള് തട്ടിപോകുമേ..
സദസ്സില്‍ നിന്നും കമന്റ്..
മോള് വെഷമിക്കണ്ട അങ്ങേര് പോയാലും നിന്നെ ഞാന്‍ പൊന്നു പോലെ നോക്കിക്കൊള്ളാം..
വേറൊരുത്തന്..
സംഗതി വീണ്ടും കൈയ്യീന്നു പോകുകയാണെന്നു സംവിധായകനു മനസ്സിലായി.. ഡ്രൈവര്‍ വേണ്ട .. മകളു തന്നെ കാരണവരെ പൊക്കിയെടുത്ത് കാറിന്റരികിലേക്ക് കൊണ്ടു പോകാന്‍ വീണ്ടും അടിയന്തിര സന്ദേശം പോയി..
അച്ഛാ എഴുന്നേല്ക്കൂ.. നമുക്ക് ആശുപത്രീ പോകാം..നളിനി അവസരത്തിനൊത്തുയര്‍ന്നു..
അവതരണ ഗാനത്തോടെ നാടകം ആരംഭിച്ചു..
അദ്യ രംഗങ്ങള്‍ നന്നായി..കാണികളൊക്കെ ശ്രദ്ധയോടെ നാടകം കാണുന്നുണ്ട്.. അങ്ങിനെ പുരോഗമിച്ചു വരികയാണ്.. ഡോക്ടര്‍ പഠനം കഴിഞ്ഞു തിരിച്ചു വരുന്ന സുധീഷ് എന്ന ബിനോയി തറവാട്ടിലെ കാരണവരെ കാണുവാന്‍ വരുന്ന രംഗമാണ് അടുത്തത്..
പുലര്‍കാലം.. രാവിലെ അമ്പലത്തില്‍ പോയിട്ടു വരുന്ന നായിക.. അച്ഛനുമായി സംസാരിച്ചു നില്ക്കുമ്പോള് ഡോക്ടര്‍ കടന്നു വരുന്നു. നായികയുടെ മുഖം നാണം കൊണ്ടു തുടുക്കുന്നു..
ആഹ്.. സുഭദ്രയോ..ഇന്നു തയ്യലു പഠിക്കാന്‍ പോയില്ലേ.. ഡോക്ടറുടെ ചോദ്യത്തിനു.. ഇല്ല എന്നു പറഞ്ഞ് അവള് അച്ഛനു പുറകിലേക്കു മാറി നില്ക്കുന്നു..
ആ മോനെ നീ ഡോക്കിട്ടര്‍ പഠിത്തം കഴിഞ്ഞെത്തിയോ.. എന്നു കാരണവര്‍..
മോളേ സുധീഷിന് ചായകൊടുക്ക്.. എന്നു അടുത്ത ഡയലോഗ് .. ചായയെടുക്കാനായി അകത്തേക്കു പോയ സുഭദ്രയെന്ന തൊടുപുഴ നളിനി അണിയറയിലെത്തിയപ്പോഴാണ് പ്രശ്നമായത്.. സ്റ്റേജില്‍ ചായ കൊണ്ടു കൊടുക്കേണ്ട കപ്പ് അവിടെയെവിടെയും കാണുന്നില്ല.. ആകെ വെപ്രാളമായി..രണ്ട് ഡയലോഗ് പറഞ്ഞു തീരുമ്പോഴേക്കും ചായയുമായി സ്റ്റേജില്‍ എത്തണം. അച്ഛാ ചായപ്പൊടി തീര്‍ന്നുപോയി എന്ന് ഡയലോഗ് പറഞ്ഞാലോ എന്നു വരെ ആലോചിച്ചു.. ഒടുവില്‍ സ്കൂളില്‍ പിള്ളേര് വെള്ളം കുടിക്കാന്‍ വെച്ചിരുന്ന വക്കു ചളുങ്ങിയ അലൂമിനിയം ഗ്ലാസ് ആരോ എടുത്തു കൊണ്ടു വന്നു പ്രശ്നം പരിഹരിച്ചു.. ഗ്ലാസില്‍ ചായയൊന്നും വേണമെന്നില്ലല്ലോ.. ഒക്കെ അഭിനയമല്ലേ..
ചായ ഗ്ലാസുമായി നളിനി സ്റ്റേജിലേക്ക് വന്നു.. കപ്പും സോസറും പ്രതീക്ഷിച്ചു നിന്ന ബിനോയി വക്കു ചളുങ്ങിയ പൊട്ടഗ്ലാസ് കണ്ട് അന്തം വിട്ടു സ്റ്റേജിനു സൈഡില്‍ കര്‍ട്ടനു പുറകില്‍ നില്ക്കുന്ന സംവിധായകനെ നോക്കി.. ഗ്ലാസ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാന്‍ ആംഗ്യരൂപത്തില്‍ സന്ദേശം പോയി. ഗ്ലാസിന്റെ കാര്യത്തില്‍ ആകെയുണ്ടായ പരിഭ്രമത്തില്‍ നിന്നാണോ എന്തോ.. നളിനി ബിനോയിയുടെ കൈയ്യിലേക്കു കൊടുത്ത ഗ്ലാസ് പിടിവിട്ട് ദോ കിടക്കുന്നു സ്റ്റേജിന്റെ ഒത്ത നടുക്ക്.. ചായ പോയിട്ട് ചായപ്പൊടി പോലും ഇല്ലാത്ത വക്കുചളുങ്ങിയ ഗ്ലാസ് വല്ലാത്തൊരു ശബ്ദത്തോടെ താഴെ വീണുരുണ്ട് ഒരു മൂലയില്‍ വിശ്രമിച്ചു.. കാണികളുടെ തൊണ്ടയ്ക്ക് ആ സമയത്ത് വിശ്രമം നഷ്ടപ്പെട്ടു... കയ്യില്‍ വന്ന സിമ്പിള്‍ ക്യാച്ച് മിസ്സാക്കിയ വീരേന്ദര്‍ സേവാഗിനെപ്പോലെ ബിനോയി ഒരു വളിച്ച ചിരി ചിരിച്ചു. എന്നിട്ട് താഴെ വീണ ഗ്ലാസ് എടുത്ത് സ്റ്റേജിലെ ടീപ്പൊയില്‍ വെച്ച് അടുത്ത ഡയലോഗിലേക്കു കടന്നു..
ആ രംഗം കഴിഞ്ഞു..
അടുത്ത രംഗം സ്റ്റേജ് സെറ്റിംഗ്സ് മാറുകയാണ് ഇതു വരെ കാരണവരുടെ വീടായിരുന്ന സ്റ്റേജ് അടുത്ത രംഗത്തില്‍ ഡോക്ടറുടെ ക്ലിനിക്കായി രൂപം മാറും. സ്റ്റേജിലെ വിളക്കുകള്‍ അണഞ്ഞു തെളിഞ്ഞു.. ഡോകടര്‍ സുധീഷ് തന്റെ ഇരിപ്പിടത്തിലിരുന്ന് എന്തോ വായിക്കുകയാണ്.. മുമ്പിലെ മേശയില്‍ സ്റ്റെതസ്കോപ്പ്, തുടങ്ങിയ ആയുധങ്ങള്‍ നിരത്തിവെച്ചിരിക്കുന്നു..
ഡാ.. ആരാടാ ഈ വക്കുപൊട്ടിയ ചായഗ്ലാസ് ഈ ആശുപത്രീല് കൊണ്ടുവന്നു വെച്ചത്..
സദസ്സിന്റെ പുറകില്‍ നിന്നൊരു സഹൃദയന് വിളിച്ചു ചോദിച്ചു.. എല്ലാവരും സ്റ്റേജിലേക്കു നോക്കി.. ശരിയാണ്.. സുഭദ്ര സുധീഷിനു കൊടുത്ത് നിലത്തുരുണ്ട ചായ ഗ്ലാസ് അതാ അതേ ടീപ്പോയില്‍ സ്റ്റേജിന്റെ നടുക്ക് വിശ്രമിക്കുന്നു.. രംഗ സംവിധാനം ഒരുക്കിയവന്‍ രംഗം മാറി പുതിയത് വന്നപ്പോള്‍ ടീപ്പോയിയും ഗ്ലാസും എടുത്തുമാറ്റാന്‍ മറന്നുപോയി..
വീണ്ടും നീണ്ട കൂവല്‍.. ആരു കൂടോത്രം ചെയ്തു വെച്ച ഗ്ലാസാണോ ആവോ..
നാടകത്തില്‍ സാജുവിനും ഒരു ചെറിയ റോളുണ്ട്.. അസുഖം വര്‍ദ്ധിച്ച കാര്‍ന്നോരെ ആശുപത്രീല് കൊണ്ടു പോകുന്ന കാറിന്റെ ഡ്രൈവറായിട്ട്. കാറു വന്നു നില്ക്കുന്ന ശബ്ദം മൈക്കിലൂടെ കേട്ടാലുടന്‍ ഡ്രൈവറായി സ്റ്റേജില്‍ കയറി "സാറേ കാറു വന്നിട്ടുണ്ട് "എന്നു പറയുക. കാരണവരെ തോളില്‍ താങ്ങി കൊണ്ടുപോകുക.. അത്രയേ ഉള്ളൂ.. നാടകം അവസാന ഭാഗത്തോടടുക്കുമ്പോഴാണ് സീന്‍ . സാജു മേക്കപ്പൊക്കെയിട്ട് സ്റ്റേജിന്റെ സൈഡില്‍ നാടകം തുടങ്ങിയപ്പോഴേ തയ്യാറായിരിക്കുകയാണ്..
നാടകം അവസാനത്തോടടുക്കുകയാണ് അസുഖ ബാധിതനായ കാരണവരെ ആശുപത്രിയില്‍ കോണ്ടുപോകാന്‍ മകള്‍ വണ്ടിക്കായി കരഞ്ഞു കൊണ്ട് കാത്തിരിക്കുന്നു.. സ്റ്റേജിലെ ചാരുകസേരയില്‍ കാരണവര്‍ ചുമച്ചും നെഞ്ചു തിരുമ്മിയുമൊക്കെ അഭിനയിച്ചു തകര്‍ക്കുന്നു.. പുറത്ത് കാറു വന്നു നിന്ന ശബ്ദം മൈക്കിലൂടെ ഒഴുകി വന്നു..
മോളെ.. വണ്ടി വന്നുവെന്നു തോന്നുന്നു.. കാരണവര്‍ ഡയലോഗ് പറഞ്ഞു കഴിഞ്ഞു..
ഇനി സാജുവിന്റെ ഊഴമാണ്.. കാര്‍ ഡ്രൈവറെ കാണുന്നില്ല.. സാജു വന്നിട്ടു വേണം അടുത്ത ഡയലോഗ് പറയാന്‍.. കാരണവരും മകളും കുറച്ചു സമയം കാത്തിരുന്നു.. മകള്‍ റിഹേഴ്സലില്‍ ചെയ്തതിലും രണ്ടുമൂന്നു പ്രാവശ്യം പ്രാവശ്യം കൂട്ടി ഏങ്ങലടിച്ചു കരഞ്ഞു നോക്കി.. എവിടെ സാജുവിന്റെ പൊടിപോലുമില്ല .. അത്രനേരം സ്റ്റേജിന്റെ സൈഡിലിരുന്ന സാജു ഇതെവിടെപ്പോയി.. ഞങ്ങള്‍ നാലുചുറ്റും നോക്കി... അവനെ അവിടെങ്ങും കാണുന്നേയില്ല..
സ്റ്റേജില്‍ എന്തോ പന്തികേട് കാണികള്‍ക്ക് മണത്തുതുടങ്ങി..
മോളെ... തന്തപ്പടിയെ പൊക്കിയെടുത്ത് ആശുപത്രീലാക്ക് അല്ലേല്‍ ആള് തട്ടിപോകുമേ..
സദസ്സില്‍ നിന്നും കമന്റ്..
മോള് വെഷമിക്കണ്ട അങ്ങേര് പോയാലും നിന്നെ ഞാന്‍ പൊന്നു പോലെ നോക്കിക്കൊള്ളാം..
വേറൊരുത്തന്..
സംഗതി വീണ്ടും കൈയ്യീന്നു പോകുകയാണെന്നു സംവിധായകനു മനസ്സിലായി.. ഡ്രൈവര്‍ വേണ്ട .. മകളു തന്നെ കാരണവരെ പൊക്കിയെടുത്ത് കാറിന്റരികിലേക്ക് കൊണ്ടു പോകാന്‍ വീണ്ടും അടിയന്തിര സന്ദേശം പോയി..
അച്ഛാ എഴുന്നേല്ക്കൂ.. നമുക്ക് ആശുപത്രീ പോകാം..നളിനി അവസരത്തിനൊത്തുയര്‍ന്നു..
മകളുടെ കയ്യില്‍ പിടിച്ചെഴുന്നേറ്റ് കാരണവര്‍ പുറത്തേക്കു നടന്നു..
രംഗം അവിടെ കുഴപ്പമില്ലാതെ അവസാനിക്കേണ്ടതായിരുന്നു.. കടിഞ്ഞൂല്‍ നാടകാഭിനയത്തിന്റെ ടെന്‍ഷന്‍ താങ്ങ വയ്യാതെ മൂത്രമൊഴിക്കാന്‍ റ്റോയ്ലറ്റിലേക്കു പാഞ്ഞ സാജു പ്രതീക്ഷിച്ചതിലും വേഗത്തില്‍ തന്റെ സീനായതറിഞ്ഞ് സംഗതി പകുതീല് നിര്‍ത്തി പാഞ്ഞു വന്ന് സ്റ്റേജിലേക്ക് കയറിയില്ലാരുന്നെങ്കില്‍....!!
കാരണവര്‍ പുറത്തേക്കിറങ്ങിയതും സാജു പാഞ്ഞു വന്നു കയറിയതും ഒരേ വഴിക്കായിപ്പോയി.. മൂന്നാറിലിറങ്ങിയ ജെ സി ബി പോലെ പാഞ്ഞു വന്ന സാജുവും.. കാരണവരുമായി അത്യുഗ്രന്‍ കൂട്ടിയിടി നടന്നു. അപ്രതീക്ഷിതമായ ഇടിയുടെ ആഘാതത്തില്‍ ബാലന്‍സ് തെറ്റി കാരണവരായി അഭിനയിക്കുന്ന ജോസു ചേട്ടന് ദോ കെടക്കുന്നു സ്റ്റേജിലേക്ക് മലര്‍ന്നടിച്ച്..
ഇടിച്ചിട്ടതാരെയാണെന്നൊന്നും ശ്രദ്ധിക്കാതെ താമസിച്ചു പോയ ടെന്ഷനില് സ്റ്റേജിലേക്കു പാഞ്ഞുകയറിയ സാജു തന്റെ ഡയലോഗ് തെറ്റാതെ പറഞ്ഞു..
"സാറെ കാറ് വന്നിട്ടുണ്ട്"
സ്റ്റേജിന്റെ മൂലയില്‍ നിന്നും ചാടിയെഴുന്നേറ്റ ജോസുചേട്ടന് സാജുവിനെ തറപ്പിച്ചൊന്നു നോക്കി .അകത്തേക്കു പോയി.. സാജുവിനൊന്നും മനസ്സിലായില്ല.. പാലാച്ചന്തയ്ക്കു പോകാനിറങ്ങി പാലക്കാടിനുള്ള നോണ്‍സ്റ്റോപ്പ് സൂപ്പര്‍ഫാസ്റ്റില്‍ വണ്ടിതെറ്റിക്കയറിയവനെപ്പോലെ അന്തോം കുന്തോമില്ലാതെ അവന് സ്റ്റേജില്‍ നിന്നു.. ഭാഗ്യത്തിനു അപ്പോള്‍ എങ്ങിനെയോ കര്ട്ടന് വീണൂ.പിന്നെ കുറെ സമയത്തേക്ക് കര്‍ട്ടനപ്പുറത്ത് ഇന്‍ഡ്യ പാകിസ്ഥാന് ക്രിക്കറ്റ് മല്‍സരം നടക്കുന്ന സ്റ്റേഡിയമാണെന്നു തോന്നി .... ചെണ്ട മേളവും ഇലഞ്ഞിത്തറ മേളവുമൊന്നുമല്ല കേരളീയരുടെ സംഗീതനിപുണതയ്ക്കുള്ള തെളിവ് എന്നു തെളിയിക്കുന്ന വിധത്തില്‍ വിവിധങ്ങളായ നൂതന ഓരിയിടലുകള്‍ ചൂളം വിളികള്‍.. മേമ്പൊടിക്ക് നല്ല നാടന്‍ തെറിവിളി എന്നിവ നാലുപാടുനിന്നും ഡൊള്‍ബി സിസ്റ്റത്തിലെന്നപോലെ ഒഴുകിയെത്തി..
തുടങ്ങിയ നാടകം എങ്ങിനെയും അവസാനിപ്പിക്കണമല്ലോ.. അനൌണ്സ്മെന്റ്റുകള്‍ക്കും അപേക്ഷകള്‍ക്കും ശേഷം നാടകം വീണ്ടും തുടങ്ങി.. അവസാന രംഗങ്ങളാണ്.. കാരണവരുടെ താന്തോന്നിയായ മകന് തന്റെ പെങ്ങളെ വീട്ടുപണിക്കാരന്റെ മകനായ ഡോക്ടര്‍ സ്നേഹിക്കുന്നുവെന്നറിഞ്ഞ് വയലന്റ്റാകുകയും.. നായകനുമായുള്ള വാക്കേറ്റത്തിനിടെ വില്ലന്‍ നായകനെ വെടി വെയ്ക്കുകയും ലക്ഷ്യം തെറ്റി വെടിയുണ്ട കാരണവര്‍ക്കു കൊള്ളുകയും അയാള്‍ മരിക്കുകയും ചെയ്യുന്നു. അതാണ് അവസാന രംഗം.. സ്റ്റേജില്‍ വെച്ച് നേരിട്ട് വെടി വെച്ച് രക്തം ഒഴുകുന്നതിനുള്ള ടെക്നോളജി കൃത്യമായി വശമില്ലാതിരുന്നതിനാല്‍ വഴക്കുണ്ടാക്കി വീട്ടിനകത്തേക്ക് പോകുകയും വെടിയൊച്ച കേട്ടശേഷം കാരണവര്‍ ചോരയൊലിപ്പിച്ച് സ്റ്റേജിലേക്ക് വരികയും ചെയ്യുകയാണ് ചെയ്യേണ്ടത്..
ഡയലോഗുകളെല്ലാം കൃത്യമായി വന്നു.. സംഘര്‍ഷാത്മകമായ രംഗത്തിനൊടുവില്‍ നായകനും വില്ലനും അസുഖ ബാധിതനായി കാരണവര്‍ കിടക്കുന്ന മുറിയിലേക്കു കയറി.. സ്റ്റേജിലിപ്പോള്‍ മകള്‍ മാത്രം.. അകത്തുനിന്നും സംഭാഷണം മൈക്കിലൂടെ കേള്‍ക്കുന്നുണ്ട്.. ഏതു നിമിഷവും അടിപൊട്ടാം.. മകള്‍ പേടിച്ചരണ്ട് സ്റ്റേജില്‍ നില്ക്കുന്നു..
ഉദ്വേഗജനകമായ ബാക് ഗ്രൌണ്ട് മ്യൂസിക് ഉച്ചസ്ഥായിയിലെത്തുമ്പോള്‍ വെടിയൊച്ച കേള്‍ക്കണം.. വെടിയൊച്ച റിക്കാഡ് ചെയ്ത ബാക് ഗ്രൌണ്ട് മ്യൂസിക്കില്‍ ഇല്ല അതിനായി ഓലപ്പടക്കവും പിടിച്ച് പ്രത്യേക സംഘം സ്റ്റേജിനു പുറകില്‍ റെഡിയായിരിപ്പുണ്ട്..
കഷ്ടകാലം വരുമ്പോള്‍ കെ എസ് ആര്‍ടീ സി ചെയിന്‍ സര്‍വീസ് പോലെ എല്ലാം കൂടി ഒരുമിച്ചാണല്ലോ വരുന്നത്.. കൃത്യ സമയത്തിനു ദാ തീപ്പെട്ടി പണി മുടക്കി.. പിന്നെ എങ്ങിനെയൊക്കെയോ കത്തിച്ചിട്ട പടക്കം ഒന്നു ചീറ്റി ...കോപ്പ് എനിക്കെങ്ങും പറ്റുകേല ..പൊട്ടാന്‍ എന്നൊരു പരുവത്തില്‍ ദാ കിടക്കുന്നു ... മുറ്റത്ത് യാതൊരു അനക്കവുമില്ലാതെ..
വെടിപൊട്ടേണ്ട സമയം കഴിഞ്ഞു.. കുറച്ചു നേരം കൂടി വെടിക്കു കാത്തു നിന്ന ശേഷം.. കാരണവര്‍ ചോരയൊലിപ്പിച്ച് സ്റ്റേജിലേക്കെത്തി..ബാക് ഗ്രൌണ്ട് മ്യൂസിക്കുമായി ഒത്തു പോകണമല്ലോ...ചോരയൊലിക്കുന്നതു കണ്ട് കത്തി കൊണ്ടു കുത്തിയതാണെന്നു കാണികള്‍ വിചാരിച്ചേനേ.. വില്ലന്‍ തോക്കുമായി സ്റ്റേജിലേക്കു വന്നില്ലാരുന്നെങ്കില്‍..
നീയെന്നാടാ.. തോക്കുകൊണ്ട് കുത്തിക്കൊന്നോ.. അള്‍ക്കൂട്ടം അലറി..
ഠേ അപ്പോഴതാ.. പുറകില്‍ നിന്നും വെടി പൊട്ടുന്ന ശബ്ദം.. നേരത്തെ കത്തിച്ചിട്ടു പൊട്ടാതെ കിടന്ന ഓലപ്പടക്കത്തിനു പൊട്ടാന്‍ കാലവും സമയവും ഒത്തു വന്നത് അപ്പോഴായിരുന്നു. ഞങ്ങളുടെ കാലക്കേടിന്റെ സമയത്ത്.
അങ്ങനെ ഉദ്വേഗജനകമായി അണിയിച്ചൊരുക്കിയ ഒരു സസ്പെന്‍സ് ത്രില്ലര്‍.. ഒരു മുഴുനീള കോമഡി ചിത്രമായി മാറി..
അക്കൊല്ലത്തെ പ്രൊഫഷണല്‍ നാടക അവാര്‍ഡ് വരെ വാങ്ങുവാനായി അണിയിച്ചൊരുക്കിയ വീടിന്റെ പൊന്‍ വിളക്ക് ഒരു കരിവിളക്കായി മറ്റൊരു സ്റ്റേജിലും കളിക്കാതെ കുറെ നാളിരുന്നു.. പാന്റും ഷര്‍ട്ടും ഷൂസുമൊക്കെയിട്ട് സ്റ്റേജില്‍ ജീവിക്കാനാഗ്രഹിച്ച ബിനോയി തന്റെ പാരമ്പര്യ കലാരൂപമായ കള്ളു ചെത്തിലേക്കു മടങ്ങിപ്പോകുകയും അവിടെ വിജയിച്ച് രണ്ടു ഷാപ്പിന്റെ മുതലാളിയാകുകയും ചെയ്തു.
കഴിഞ്ഞ അവധിക്കാലത്ത് ബിനോയിയുടെ ഷാപ്പില് സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഞാനും സാജുവും.. അവിടത്തെ സ്പെഷ്യല്‍ റൂം കണ്ടപ്പോള്‍ എവിടെയോ കണ്ടു മറന്ന പോലെ..
ഡേ.. നീ നോക്കി അന്തം വിടണ്ട.. നമ്മുടെ നാടകത്തിന്റെ സെറ്റ് വീട്ടിലെ തട്ടിന്‍പുറത്തു കെടന്നതാ.. ഞാനിങ്ങ് കൊണ്ടു പോന്നു.. ഷാപ്പില് ഒരു വെറൈറ്റി ആയിക്കോട്ടെ എന്നു കരുതി..
നാടകകാലത്തെ കഥകള്‍ പറഞ്ഞ് ഉറക്കെ ചിരിച്ചു ഞങ്ങള്‍ സ്പെഷ്യല്‍ റൂമിലേക്കു കയറി... നല്ല നാടന്‍ തെങ്ങിന് കള്ളും.. പോത്ത് ഉലര്‍ത്തിയതും കപ്പയുമായി ബിനോയിയും..
രംഗം അവിടെ കുഴപ്പമില്ലാതെ അവസാനിക്കേണ്ടതായിരുന്നു.. കടിഞ്ഞൂല്‍ നാടകാഭിനയത്തിന്റെ ടെന്‍ഷന്‍ താങ്ങ വയ്യാതെ മൂത്രമൊഴിക്കാന്‍ റ്റോയ്ലറ്റിലേക്കു പാഞ്ഞ സാജു പ്രതീക്ഷിച്ചതിലും വേഗത്തില്‍ തന്റെ സീനായതറിഞ്ഞ് സംഗതി പകുതീല് നിര്‍ത്തി പാഞ്ഞു വന്ന് സ്റ്റേജിലേക്ക് കയറിയില്ലാരുന്നെങ്കില്‍....!!
കാരണവര്‍ പുറത്തേക്കിറങ്ങിയതും സാജു പാഞ്ഞു വന്നു കയറിയതും ഒരേ വഴിക്കായിപ്പോയി.. മൂന്നാറിലിറങ്ങിയ ജെ സി ബി പോലെ പാഞ്ഞു വന്ന സാജുവും.. കാരണവരുമായി അത്യുഗ്രന്‍ കൂട്ടിയിടി നടന്നു. അപ്രതീക്ഷിതമായ ഇടിയുടെ ആഘാതത്തില്‍ ബാലന്‍സ് തെറ്റി കാരണവരായി അഭിനയിക്കുന്ന ജോസു ചേട്ടന് ദോ കെടക്കുന്നു സ്റ്റേജിലേക്ക് മലര്‍ന്നടിച്ച്..
ഇടിച്ചിട്ടതാരെയാണെന്നൊന്നും ശ്രദ്ധിക്കാതെ താമസിച്ചു പോയ ടെന്ഷനില് സ്റ്റേജിലേക്കു പാഞ്ഞുകയറിയ സാജു തന്റെ ഡയലോഗ് തെറ്റാതെ പറഞ്ഞു..
"സാറെ കാറ് വന്നിട്ടുണ്ട്"
സ്റ്റേജിന്റെ മൂലയില്‍ നിന്നും ചാടിയെഴുന്നേറ്റ ജോസുചേട്ടന് സാജുവിനെ തറപ്പിച്ചൊന്നു നോക്കി .അകത്തേക്കു പോയി.. സാജുവിനൊന്നും മനസ്സിലായില്ല.. പാലാച്ചന്തയ്ക്കു പോകാനിറങ്ങി പാലക്കാടിനുള്ള നോണ്‍സ്റ്റോപ്പ് സൂപ്പര്‍ഫാസ്റ്റില്‍ വണ്ടിതെറ്റിക്കയറിയവനെപ്പോലെ അന്തോം കുന്തോമില്ലാതെ അവന് സ്റ്റേജില്‍ നിന്നു.. ഭാഗ്യത്തിനു അപ്പോള്‍ എങ്ങിനെയോ കര്ട്ടന് വീണൂ.പിന്നെ കുറെ സമയത്തേക്ക് കര്‍ട്ടനപ്പുറത്ത് ഇന്‍ഡ്യ പാകിസ്ഥാന് ക്രിക്കറ്റ് മല്‍സരം നടക്കുന്ന സ്റ്റേഡിയമാണെന്നു തോന്നി .... ചെണ്ട മേളവും ഇലഞ്ഞിത്തറ മേളവുമൊന്നുമല്ല കേരളീയരുടെ സംഗീതനിപുണതയ്ക്കുള്ള തെളിവ് എന്നു തെളിയിക്കുന്ന വിധത്തില്‍ വിവിധങ്ങളായ നൂതന ഓരിയിടലുകള്‍ ചൂളം വിളികള്‍.. മേമ്പൊടിക്ക് നല്ല നാടന്‍ തെറിവിളി എന്നിവ നാലുപാടുനിന്നും ഡൊള്‍ബി സിസ്റ്റത്തിലെന്നപോലെ ഒഴുകിയെത്തി..
തുടങ്ങിയ നാടകം എങ്ങിനെയും അവസാനിപ്പിക്കണമല്ലോ.. അനൌണ്സ്മെന്റ്റുകള്‍ക്കും അപേക്ഷകള്‍ക്കും ശേഷം നാടകം വീണ്ടും തുടങ്ങി.. അവസാന രംഗങ്ങളാണ്.. കാരണവരുടെ താന്തോന്നിയായ മകന് തന്റെ പെങ്ങളെ വീട്ടുപണിക്കാരന്റെ മകനായ ഡോക്ടര്‍ സ്നേഹിക്കുന്നുവെന്നറിഞ്ഞ് വയലന്റ്റാകുകയും.. നായകനുമായുള്ള വാക്കേറ്റത്തിനിടെ വില്ലന്‍ നായകനെ വെടി വെയ്ക്കുകയും ലക്ഷ്യം തെറ്റി വെടിയുണ്ട കാരണവര്‍ക്കു കൊള്ളുകയും അയാള്‍ മരിക്കുകയും ചെയ്യുന്നു. അതാണ് അവസാന രംഗം.. സ്റ്റേജില്‍ വെച്ച് നേരിട്ട് വെടി വെച്ച് രക്തം ഒഴുകുന്നതിനുള്ള ടെക്നോളജി കൃത്യമായി വശമില്ലാതിരുന്നതിനാല്‍ വഴക്കുണ്ടാക്കി വീട്ടിനകത്തേക്ക് പോകുകയും വെടിയൊച്ച കേട്ടശേഷം കാരണവര്‍ ചോരയൊലിപ്പിച്ച് സ്റ്റേജിലേക്ക് വരികയും ചെയ്യുകയാണ് ചെയ്യേണ്ടത്..
ഡയലോഗുകളെല്ലാം കൃത്യമായി വന്നു.. സംഘര്‍ഷാത്മകമായ രംഗത്തിനൊടുവില്‍ നായകനും വില്ലനും അസുഖ ബാധിതനായി കാരണവര്‍ കിടക്കുന്ന മുറിയിലേക്കു കയറി.. സ്റ്റേജിലിപ്പോള്‍ മകള്‍ മാത്രം.. അകത്തുനിന്നും സംഭാഷണം മൈക്കിലൂടെ കേള്‍ക്കുന്നുണ്ട്.. ഏതു നിമിഷവും അടിപൊട്ടാം.. മകള്‍ പേടിച്ചരണ്ട് സ്റ്റേജില്‍ നില്ക്കുന്നു..
ഉദ്വേഗജനകമായ ബാക് ഗ്രൌണ്ട് മ്യൂസിക് ഉച്ചസ്ഥായിയിലെത്തുമ്പോള്‍ വെടിയൊച്ച കേള്‍ക്കണം.. വെടിയൊച്ച റിക്കാഡ് ചെയ്ത ബാക് ഗ്രൌണ്ട് മ്യൂസിക്കില്‍ ഇല്ല അതിനായി ഓലപ്പടക്കവും പിടിച്ച് പ്രത്യേക സംഘം സ്റ്റേജിനു പുറകില്‍ റെഡിയായിരിപ്പുണ്ട്..
കഷ്ടകാലം വരുമ്പോള്‍ കെ എസ് ആര്‍ടീ സി ചെയിന്‍ സര്‍വീസ് പോലെ എല്ലാം കൂടി ഒരുമിച്ചാണല്ലോ വരുന്നത്.. കൃത്യ സമയത്തിനു ദാ തീപ്പെട്ടി പണി മുടക്കി.. പിന്നെ എങ്ങിനെയൊക്കെയോ കത്തിച്ചിട്ട പടക്കം ഒന്നു ചീറ്റി ...കോപ്പ് എനിക്കെങ്ങും പറ്റുകേല ..പൊട്ടാന്‍ എന്നൊരു പരുവത്തില്‍ ദാ കിടക്കുന്നു ... മുറ്റത്ത് യാതൊരു അനക്കവുമില്ലാതെ..
വെടിപൊട്ടേണ്ട സമയം കഴിഞ്ഞു.. കുറച്ചു നേരം കൂടി വെടിക്കു കാത്തു നിന്ന ശേഷം.. കാരണവര്‍ ചോരയൊലിപ്പിച്ച് സ്റ്റേജിലേക്കെത്തി..ബാക് ഗ്രൌണ്ട് മ്യൂസിക്കുമായി ഒത്തു പോകണമല്ലോ...ചോരയൊലിക്കുന്നതു കണ്ട് കത്തി കൊണ്ടു കുത്തിയതാണെന്നു കാണികള്‍ വിചാരിച്ചേനേ.. വില്ലന്‍ തോക്കുമായി സ്റ്റേജിലേക്കു വന്നില്ലാരുന്നെങ്കില്‍..
നീയെന്നാടാ.. തോക്കുകൊണ്ട് കുത്തിക്കൊന്നോ.. അള്‍ക്കൂട്ടം അലറി..
ഠേ അപ്പോഴതാ.. പുറകില്‍ നിന്നും വെടി പൊട്ടുന്ന ശബ്ദം.. നേരത്തെ കത്തിച്ചിട്ടു പൊട്ടാതെ കിടന്ന ഓലപ്പടക്കത്തിനു പൊട്ടാന്‍ കാലവും സമയവും ഒത്തു വന്നത് അപ്പോഴായിരുന്നു. ഞങ്ങളുടെ കാലക്കേടിന്റെ സമയത്ത്.
അങ്ങനെ ഉദ്വേഗജനകമായി അണിയിച്ചൊരുക്കിയ ഒരു സസ്പെന്‍സ് ത്രില്ലര്‍.. ഒരു മുഴുനീള കോമഡി ചിത്രമായി മാറി..
അക്കൊല്ലത്തെ പ്രൊഫഷണല്‍ നാടക അവാര്‍ഡ് വരെ വാങ്ങുവാനായി അണിയിച്ചൊരുക്കിയ വീടിന്റെ പൊന്‍ വിളക്ക് ഒരു കരിവിളക്കായി മറ്റൊരു സ്റ്റേജിലും കളിക്കാതെ കുറെ നാളിരുന്നു.. പാന്റും ഷര്‍ട്ടും ഷൂസുമൊക്കെയിട്ട് സ്റ്റേജില്‍ ജീവിക്കാനാഗ്രഹിച്ച ബിനോയി തന്റെ പാരമ്പര്യ കലാരൂപമായ കള്ളു ചെത്തിലേക്കു മടങ്ങിപ്പോകുകയും അവിടെ വിജയിച്ച് രണ്ടു ഷാപ്പിന്റെ മുതലാളിയാകുകയും ചെയ്തു.
കഴിഞ്ഞ അവധിക്കാലത്ത് ബിനോയിയുടെ ഷാപ്പില് സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഞാനും സാജുവും.. അവിടത്തെ സ്പെഷ്യല്‍ റൂം കണ്ടപ്പോള്‍ എവിടെയോ കണ്ടു മറന്ന പോലെ..
ഡേ.. നീ നോക്കി അന്തം വിടണ്ട.. നമ്മുടെ നാടകത്തിന്റെ സെറ്റ് വീട്ടിലെ തട്ടിന്‍പുറത്തു കെടന്നതാ.. ഞാനിങ്ങ് കൊണ്ടു പോന്നു.. ഷാപ്പില് ഒരു വെറൈറ്റി ആയിക്കോട്ടെ എന്നു കരുതി..
നാടകകാലത്തെ കഥകള്‍ പറഞ്ഞ് ഉറക്കെ ചിരിച്ചു ഞങ്ങള്‍ സ്പെഷ്യല്‍ റൂമിലേക്കു കയറി... നല്ല നാടന്‍ തെങ്ങിന് കള്ളും.. പോത്ത് ഉലര്‍ത്തിയതും കപ്പയുമായി ബിനോയിയും..
27 comments:
ഒരു നാടകകാലത്തിന്റെ ഓര്‍മ്മയ്ക്ക്
രേഞ്ചിതെട്ടാ..വക്കീലെ..നമ്മ കട്ട പറ്റായി ഇരിക്കുവാ..വായിച്ച മനസ്സിലാക്കാന്‍ ഉള്ള ബോധം ഇല്ലാ..എന്നാലും നാളെ വായിച്ചിരിക്കും.. ഇപ്പ !അമ്മെ!മലയാളം ഒന്നും മനസ്സിലാക്കാന്‍ ഉള്ള ലെവല്‍ ഇല്ല!!!
ഇത് വായിച്ചപ്പോള്‍ പണ്ട് കോളജില്‍ കളിച്ച ഒരു നാടകം ഓര്മ വന്നു. കഥ ഇതു പോലെ തന്നെ. തറവാടിനു പകരം ചായക്കട. ഡോക്ടറിനു പകരം വില്ലജ് ഓഫീസര്‍. ഹിന്ദുവായ വില്ലജ് ഓഫീസിരും ചായക്കടക്കാരന് ബീരനിക്കയുടെ മകളും മുടിഞ്ഞ പ്രേമം. മത രാഷ്ട്രീയ സംഗടനകള്‍ ഇതൊരു അഭിമാന പ്രശ്നമാക്കുന്നതും നാട്ടില്‍ കലാപമുണ്ടാകുന്നതും ഒക്കെയാണ് കഥ. ഒടുവില്‍ ബീരാനിക്ക കല്യാണത്തിനു സമ്മതിച്ച കാരണം കൂടെ ഉണ്ടായിരുന്നവര്‍ തന്നെ കുത്തി കൊല്ലുന്നതാണ് ക്ലൈമാക്സ്. അരങ്ങിലും പിന്നണിയിലും എല്ലാം നമ്മുടെ സുഹൃത്തുകള്‍ തന്നെ.
നാടകം പൊടിപൊടിച്ചു മുന്നേറുകയാണ് . ക്ലൈമാക്സ് ആയി. ബീരനിക്കയും രക്ഷ്ട്രീയക്കാരനും ഉടക്കുന്നു. വടി വാളെടുത്തു ബീരനിക്കയെ കുത്തുന്നു. കൂടെയുള്ള ഗുണ്ടകള്‍ തടയാന്‍ വന്നവരെ അടിച്ചു വീഴ്ത്തുന്നു. നെഞ്ചത്ത് പോത്തിപിടിച് അവടെ വച്ചിരുന്ന ചോര നിറച്ച പ്ലാസ്റ്റിക് കവര്‍ പൊട്ടിച്ചു ദേഹമാസകലം ചോര ഒലിപ്പിച്ചു ആടി ആടി ദൈലോഗും പറഞ്ഞു ബീരാനിക്ക വീഴുന്നു . രാഷ്ട്രീയക്കാരനും ഗുണ്ടകളും ഓടി രക്ഷപെടുന്നു.
ചായക്കടയില്‍ ജോലി ചെയ്യുന്ന ഒരു കൊമെടി കഥാപാത്രം ഉണ്ട്. വീഴുന്ന ബീരനിക്കയെ തങ്ങേണ്ടത് ഇവനാണ്. പിന്നെ രണ്ടു dialogum ഉണ്ട്. മാരക പെര്‍ഫോമന്‍സ് കാഴ്ച വച്ച് ബീരാനിക്ക വീണു. ആരും താങ്ങിയില്ല. തങ്ങതതോ പോട്ടെ.. അടുത്ത dialog ആരു പറയും?
വീണ ബീരാനിക്ക തല പൊക്കി ചുറ്റും നോക്കിയപ്പോ കണ്ടത് അനക്കമില്ലാതെ ഒരു സൈഡില്‍ മരിച്ചു കിടക്കുന്ന ജോലിക്കരനെയാണ്. ങേ ഇതു സ്ക്രിപ്റ്റില്‍ ഇല്ലല്ലോ ? അവനെ എണീപിക്കാന് ബീരനിക്കയും സ്റെജിനു സൈഡില്‍ നിന്ന സകലരും പല പണീം നോക്കി. അവനു മാത്രം ഒരു കുലുക്കവും ഇല്ല. റോള്‍ കഴിഞ്ഞു സൈഡില്‍ ഇരുന്നു നാടകം കണ്ടോടിരുന്ന ഒരുത്തന് സ്റ്റേജില്‍ ചാടി കയറി അവന്റെ dialog പറഞ്ഞു, നാടകം തീര്‍ത്തു. ബീരനിക്കക്ക് കുത്തിയ ഒരു കുത്ത് ലക്ഷ്യം മാറി പാവം ജോലിക്കാരന് കൊണ്ടാതകമെന്നു മനസിലാകാഞ്ഞ കാഴ്ചക്കാര്‍ ഒരു ദയയുമില്ലാതെ കൂവി.
നാടകം കഴിഞ്ഞു എല്ലാവരും അവനോടു എന്ത് പറ്റി എന്ന് ചോദിച്ചപ്പോ അവന്റെ മറുപടി.."എടാ ആ കുത്തും, നെഞ്ച് പോതിക്കൊണ്ടുള്ള ബീരനിക്കയുടെ അഭിനയവും.. എന്ത് ഒരിജിനാലിടി ആയിരുന്നെടാ...ആ സ്പിരിറ്റില്‍ എനിക്കും കുത്ത് കിട്ടി എന്ന് ഓര്‍ത്തു ഞാനും ചത്ത് വീണു പോയെട..പിന്നെ ചത്ത ആളു എങ്ങനെയാട എഴുന്നേറ്റു dialog പറയുന്നേ ? അതാ നിങ്ങള്‍ വിളിച്ചിട്ടും ഞാന്‍ എഴുനെക്കഞ്ഞേ..."
ഇതു കേട്ട് കലിപ്പായി വന്നവരെല്ലാം ചിരിച്ചു പോയി.
ഈ ഉര്‍വശീ തീയറ്റര്‍ ഉര്‍വശീ തീയറ്റര്‍ എന്ന് കേട്ടിട്ടേ ഉള്ളു....അതങ്ങ് പാലയില്‍ ആണെന്ന് ഇപ്പോഴാ പുടി കിട്ടിയേ....രഞ്ജിതേട്ട അന്യായ അലക്കായി പോയി കേട്ടോ...
"പിന്നെ കുറെ സമയത്തേക്ക് കര്‍ട്ടനപ്പുറത്ത് ഇന്‍ഡ്യ പാകിസ്ഥാന് ക്രിക്കറ്റ് മല്‍സരം നടക്കുന്ന സ്റ്റേഡിയമാണെന്നു തോന്നി "
"നീയെന്നാടാ.. തോക്കുകൊണ്ട് കുത്തിക്കൊന്നോ"
വായിച്ചു കുറെ ചിരിച്ചു!!
നാടകം ശരിക്കും കലക്കി.
രഞ്ജിത്തണ്ണാ...കലക്കകനായിട്ടുണ്ട്...
ഇതു വായിച്ചപ്പോ പണ്ട് അമ്മവീട്ടിലെ ഇടവക പള്ളി പെരുന്നാളിന്റെ നാടകം ഓര്‍മ്മ വന്ന്...
ഡയലോഗ് : "പോത്തച്ചായാ പതറററ...രുത്..."(നായകനു ഒരു "റ"യില്‍ നിറുത്താനുള്ള കഴിവില്ലാര്ന്ന്)
ഹെന്റെ ഫേവറേറ്റ് :
"ഒരു ബീഡി കത്തിച്ചിട്ടുണ്ട് അതേന്നുള്ള വെളിച്ചം പ്രശ്നമാകുമോ ചേട്ടാ .. വേറൊരുത്തന്.."
"ഡാ.. ആരാടാ ഈ വക്കുപൊട്ടിയ ചായഗ്ലാസ് ഈ ആശുപത്രീല് കൊണ്ടുവന്നു വെച്ചത്.."
"നീയെന്നാടാ.. തോക്കുകൊണ്ട് കുത്തിക്കൊന്നോ.. അള്‍ക്കൂട്ടം അലറി.."
കിക്കിടിലന്‍.. കിടുകിടിലന്.. ഓഫീസിലിരുന്നു വായീചതൊന്ടു പൊട്ടിച്ചിരിക്കാന്‍ പറ്റീല.
അന്യായ ഐറ്റം!!!
ഓഫീസിലിരുന്ന് കഷ്ടപ്പെട്ട് ചിരിയടക്കി കണ്ണില്‍നിന്ന് വെള്ളം വരുന്നു!
ഡ്രൈവറ് കാര്‍ന്നോരെ തള്ളിയട്ടതും, തോക്കുവച്ച് കുത്തിക്കൊന്നതും, അലുമിനിയം ഗ്ലാസും എല്ലാം ഒന്നിനൊന്ന് കിടിലം...
ഒപ്പം “കഷ്ടകാലം വരുമ്പോള്‍ കെ എസ് ആര്‍ടീ സി ചെയിന്‍ സര്‍വീസ് പോലെ എല്ലാം കൂടി ഒരുമിച്ചാണല്ലോ വരുന്നത്..“ പോലുള്ള മാരക ഉപമകളും!!!
നമിച്ചു വക്കീല്‍ സാറേ നമിച്ചു...
ഒരു പ്രത്യേക അറിയിപ്പ്! :-)
പോസ്റ്റില്‍ പലയിടത്തും ‘ണ്‘ എന്ന അക്ഷരത്തിന്റെ സ്ഥാനത്ത് ‘ണ്‘ എന്ന് കാണുന്നു! (എന്റെ ബ്രൌസറിന്റെ പ്രശ്നമല്ലല്ലോ).. വരമൊഴി,കീമാന്‍ ഒക്കെ ആണെങ്കില്‍ ‘N~' ഇട്ടാല്‍ മതിയെന്ന് തോന്നുന്നു..
"നീയെന്നാടാ.. തോക്കുകൊണ്ട് കുത്തിക്കൊന്നോ..."
ഹ ഹ. ചിരിപ്പിച്ചു, മാഷേ.
വിഷു ആശംസകള്‍!
"നീയെന്നാടാ.. തോക്കുകൊണ്ട് കുത്തിക്കൊന്നോ" "ട്ടോ"
വക്കീലേ ചിരിപ്പിച്ച് കൊന്നല്ലോ :) തകര്‍പ്പന്‍ :)
പതിവുപോലെതന്നേ.... കലക്കിയിട്ടുണ്ടു...പോത്തുലത്തിയതു ഫാവറിറ്റാണല്ലേ ?
ദിത് തകര്‍ത്തു "ഒരു ബീഡി കത്തിച്ചിട്ടുണ്ട് അതേന്നുള്ള വെളിച്ചം പ്രശ്നമാകുമോ ചേട്ടാ ..
കലക്കി രണ്ജിത്തെട്ടാ... കുറെ ചിരിച്ചു....
"അങ്ങനെ ഉദ്വേഗജനകമായി അണിയിച്ചൊരുക്കിയ ഒരു സസ്പെന്‍സ് ത്രില്ലര്‍.. ഒരു മുഴുനീള കോമഡി ചിത്രമായി മാറി.. "
"നടുവ് സ്ഥിരമായി തൊണ്ണൂറൂ ഡിഗ്രീ ആങ്കിളില്‍ വളഞ്ഞ് പഴയ ലാംബി സ്കൂട്ടറ് പോലെ രണ്ടു ഡയലോഗ് പറയുന്നതിനിടയില്‍ നാലു പ്രാവശ്യം ചുമച്ച് കരിയും പുകയും പുറത്തു വരുന്ന ഇനം തറവാട് കാരണവര്‍ ഒന്ന് , അവിടെ എട്ടും പൊട്ടും തിരിയാത്ത എന്നാല്‍ മറ്റെല്ലാം തികഞ്ഞ തൊട്ടാല്‍ പൊട്ടുന്ന പരുവത്തിലുള്ള പതിന്നേഴുകാരി.."
കിക്കിക്കി .... :)
വായിക്കാന്‍ നല്ല രസം :)
#ആരു കൂടോത്രം ചെയ്തു വെച്ച ഗ്ലാസാണോ ആവോ..#
ഹ ഹ ഹാ...
രസകരം രസകരം,മൊത്തത്തിൽ ചിരിപ്പിച്ചു..
ചിരിച്ചു മണ്ണ് കപ്പി..
"ഒരു ബീഡി കത്തിച്ചിട്ടുണ്ട് അതേന്നുള്ള വെളിച്ചം പ്രശ്നമാകുമോ ചേട്ടാ .. "
ഓര്‍ത്തു പറഞ്ഞാല്‍ എല്ലാം എഴുതേണ്ടി വരും..
എന്നാലും ഈ ബിനോയ് ഇപ്പോഴും അവിടെ ഉണ്ടോ
ഈ ബ്ലോഗിന്റെ പേരും പറഞ്ഞു ഇടയ്ക്കിടെ അവിടെ പോകാനൊന്നും അല്ല കെ ട്ടോ
രഞ്ജിത്തേ നായകന്റെ പേരൊന്ന് മാറ്റാന്‍ പറ്റുവോ? ഹ ഹ പോസ്റ്റ് കലക്കീട്ടാ :)
അത്യുഗ്രൻ തകർപ്പൻ അർമ്മാദം വക്കീലേ
:)))
കുറെ ചിരിച്ചു!!
-- ഒരു നാടകം കുളമാക്കുന്നതില്‍, വക്കു ചളുങ്ങിയ ഗ്ലാസിന്റെ പങ്കേ!! :)
സൂപ്പര്‍!
മദ്യ(ദ്ധ്യ)തിരുവതാംകൂര്‍ ഭാഗത്ത് ഒരു ലോക്കല്‍ സോക്കര്‍ മാച്ചൊ, നാടകമോ, വള്ളംകളിയോ, എന്തിന് ബസ്സിലോ കയറിയാല്‍ മനസ്സിലാകും നാട്ടുകാരുടെ അപാര കോമഡി സെന്‍സ്. ഇത് "തലേക്കെട്ടുകാരന്‍ ചേട്ടന്" എന്ന വിഷയം വെച്ച് ഞാന്‍ പണ്ടെഴുതിയിട്ടുണ്ട്. അപാര കോമഡി കമന്റുകളാണ് ആള്ക്കാര് പറയുക! കൂവലിന്റെ ഈണത്തില്‍ പോലും തമാശയാണ് (ഉദാ: തീയറ്ററില്‍ കറന്റ്പോയാല്).
നമ്മടെ നാട്ടാരുടെ ഹ്യൂമര്‍ സെന്‍സ് പ്രതിഫലിക്കുന്ന ഓര്‍മകള്‍. ഉഗ്രന്‍! താന്ക്യു!
ഉഗ്രം !!!!
ചിരിച്ചു ചിരിച്ചു ഒരു പരുവമായി മാഷെ......
സംഗതി കലക്കി. ബാലെയില്‍ സീതയെ തേടി
ലങ്കയില്‍ എതിയ ഹനുമാന് തപോവനത്തില്‍ ആകുലയായി
ഇരിക്കുന്ന സീതയുടെ മുന്നിലേക്ക് മര ചില്ലകളുടെ ഇടയില്‍ നിന്നും
എടുത്തു ചാടി സീതയെ ആശ്വസിപ്പിക്കുന്ന രംഗം.
സ്റ്റേജ് സെറ്റ് ചെയ്തപോള്‍ മര കൊമ്പിന്റെ ഉയരം കൂടിപോയതിനാല്‍
ഒരു വിധം വലിഞ്ഞു കയറിയതുപോലെ താഴേക്ക് ചാടാന്‍ ഹനുമാന്
ഭയപെട്ടു ... കരഞ്ഞു തളര്‍ന്ന സീതയെ ആശ്വസിപ്പിക്കാന്‍ തഴേക് ച്ടാനുള്ള
ആവര്‍ത്തിച്ചുള്ള നിര്‍ദേശം വക വെക്കഞ്ഞപ്പോള് ആരോ ഹനുമാനെ പിറകില്‍നിന്നും
ഒരു തള്ള് കൊടുത്തു ... ദേ കിടക്കുന്നു എന്റമ്മോ എന്നുപറഞ്ഞു ചിന്താവിഷ്ടയായ
സീതയുടെ പുറത്തേക്കു ഹനുമാന് ..പിന്നീട് ഒരു നിലവിളി മാത്രം സ്റ്റേജില്‍ നിന്നും
ഉയര്‍ന്നതും , കാണികളുടെ കൂട കൂവലും ... എല്ലാം .. ഒന്നുകൂടി ഓര്‍മിക്കാനും
ചിരിക്കാനും സഹായിച്ച രണ്ജ്തിനു വണക്കം.
വളരെ മനോഹരായി അവതരണം ..സസ്നേഹം ... സുനില്‍ ഖത്തര്‍.
നീയെന്നാടാ.. തോക്കുകൊണ്ട് കുത്തിക്കൊന്നോ.. അള്‍ക്കൂട്ടം അലറി..
തകര്‍ത്തൂട്ടാ.....
അങ്ങനെ ആ ബെല്ലോട് കൂടി നാടകട്രൂപ്പ് കട്ടപ്പുറത്തായി അല്ലേ...
ഈ കഥ നടക്കുന്ന സമയത്ത് ഞാന്‍ വെക്കെഷനിലായതിനാല് ഇപ്പോഴാണ് കാണാന്‍ കഴിഞ്ഞത്. നാടകത്തില്‍ പൊട്ടിയ പടക്കം പോലെയാണ് ഇവിടെ എത്തിയതെങ്കിലും വരവ് വെറുതെയായില്ല...നാടകം കിടു. സാജുവിനെയൊക്കെ കണ്ടിരുന്നു കുരുവിക്കൂട്ട് വച്ച്. എന്നാലും എന്നാ അലക്കാ മാഷേ... പതിവുപോലെ തന്നെ കലക്കി മറിച്ചു....
1)എസ് ഐ യുടെ വരവും കൈ കൊടുക്കലും എല്ലാം സ്റ്റൈല്‍ ആയി നടന്നു.. പക്ഷെ ആ ഹൌ ഡു യു ഡു മാത്രമങ്ങ് ശരിയാകുന്നില്ല.. എത്ര പറഞ്ഞിട്ടും ഒ ഹലോ "അവിടെയിടൂ" എന്നേ അങ്ങു വരുന്നുള്ളൂ..
2)ഒടുവില്‍ സ്കൂളില്‍ പിള്ളേര് വെള്ളം കുടിക്കാന്‍ വെച്ചിരുന്ന വക്കു ചളുങ്ങിയ അലൂമിനിയം ഗ്ലാസ് ആരോ എടുത്തു കൊണ്ടു വന്നു പ്രശ്നം പരിഹരിച്ചു.. ഗ്ലാസില്‍ ചായയൊന്നും വേണമെന്നില്ലല്ലോ.. ഒക്കെ അഭിനയമല്ലേ..
3)ഡാ.. ആരാടാ ഈ വക്കുപൊട്ടിയ ചായഗ്ലാസ് ഈ ആശുപത്രീല് കൊണ്ടുവന്നു വെച്ചത്..
മൂക്ക് കയറു ഊരിപോയ ചിരി ആയിപോയി
Kidilan... Sarikkum chirichu poyi... Keep it up...
Post a Comment